കറാച്ചി∙ പാക്കിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുണ്ട്. പൊലീസും അർധസൈനിക വിഭാഗവും ചേർന്ന് ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാൻ ഏറ്റെടുത്തു.
കറാച്ചി പൊലീസ് മേധാവിയും ഓഫിസും ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭീകരസംഘത്തിൽ ആറു പേരുണ്ടെന്നാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനവുല്ല ഖാൻ അറിയിച്ചത്. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് ഗ്രനേഡുകളും മറ്റും എറിഞ്ഞാണ് ആക്രമണം ആരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഭീകരർ കെട്ടിടത്തിന് അകത്തേക്ക് കയറി പൊലീസ് മേധാവിയെ ബന്ധിയാക്കിയെന്നും സൂചനയുണ്ട്. ആക്രമണം നടക്കുമ്പോൾ സ്റ്റേഷനകത്ത് മുപ്പതോളം പൊലീസുകാർ ഉണ്ടായിരുന്നെന്നാണ് വിവരം