പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് മുൻ‌തൂക്കം, കർഷകർക്ക് കൈത്താങ്ങ്; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

0

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിൻെറ മൂന്നാമത്തെ ബജറ്റ് അവതരണം. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൻെറ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ വൻകിട ജനക്ഷേമ പദ്ധതികൾക്കോ പുരോഗമന പ്രവർത്തനങ്ങൾക്കോ പ്രതീക്ഷിച്ചത് പോലെ വക ഇരുത്താൻ പണം ഇല്ല എന്നത് ശ്രദ്ധേയമാണ്. കൊവിഡ് , ഓഖി തുടങ്ങിയ ദുരന്തങ്ങളെ കേരളം അതിജീവിച്ചെന്നും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വർധിച്ചു എന്നും ധനമന്ത്രി. പ്രധാന മേഖലകളിലെ വിവിധ പദ്ധതികൾക്കായി കൂടുതൽ തുക വക ഇരുത്തി. കർഷകർക്കും ആശ്വാസം വമ്പൻ പ്രഖ്യാപനങ്ങൾക്ക് ഇത്തവണയും ബജറ്റിൽ പഞ്ഞമില്ല.

പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

*കെഎഫ്സി വായ്പാ ആസ്തി 10,000 കോടി രൂപയായി വർധിപ്പിക്കും.
*തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിനായി 10 കോടി രൂപ അനുവദിച്ചു. മേക് ഇൻ കേരള പദ്ധതി വികസിപ്പിക്കും.

കൃഷി

കൃഷിക്ക് 971 കോടി രൂപ വക ഇരുത്തി. കൃഷിക്കാരെ സംരക്ഷിക്കാൻ പദ്ധതികൾ. റബർ കർഷകർക്ക് സബ്സിഡി 600 കോടി രൂപ. നാളികേരത്തിൻെറ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കി. * നെൽകൃഷി വികസനത്തിന് 95.9 കോടി രൂപ. നെല്ലിന്റെ താങ്ങുവില 28.50 കോടിയാക്കി. ഇതിനായി 50 കോടി അനുവദിച്ചു.തോട്ടം മേഖലയുടെ വികസനത്തിന് രണ്ട് കോടി രൂപ. സ്മാർട്ട് കൃഷിഭവനകൾക്ക് 10 കോടി രൂപ. ഫലവർഗ കൃഷിക്കായി 18 കോടി രൂപ. നെൽകൃഷിക്ക് 95.1 കോടി രൂപ. പച്ചക്കറി കൃഷിക്കായി 93 കോടി രൂപ. വിള ഇൻഷുറൻസിന് 30 കോടി രൂപ. ഫുഡ് പാർക്കുകൾക്കായി 100 കോടി.കശുവണ്ടി മേഖലക്ക് 50 കോടി രൂപ2023-24ൽ വിലക്കയറ്റം നേരിടാൻ 2,000 കോടി രൂപ വക ഇരുത്തി

വ്യവസായം

സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായിക പാർക്കുകൾ ഉടൻ ആരംഭിക്കും.വ്യവസായ ഇടനാഴി വികസനത്തിന് 1,000 കോടി രൂപ. വ്യവസായ വികസന കോർപ്പറേഷന് 122 കോടി രൂപ. കിൻഫ്രക്ക് 333 കോടി രൂപ.പദ്ധതി ചിലവുകൾ വിലയിരുത്തുന്നതിൽ പുതിയ സംവിധാനം. സർക്കാർ ഏജൻസികളുടെ കാര്യക്ഷമതയ്ക്കായി 1 കോടി

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്കായി 344.64 കോടി ബജറ്റില്‍ വകയിരുത്തി. സാങ്കേതിക വിഭ്യാസ മേഖലക്ക് 252 കോടി രൂപ. ബ്രണ്ണൻ കോളേജിന് 10 കോടി രൂപ. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തു പോകുന്നവർ അവിടെ തങ്ങുന്നത് വെല്ലുവിളി. സർവകലാശാലകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ. 2023 മെയ് മാസത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലക്ക് 46 കോടി രൂപ.ഐടി മേഖലക്ക് 559 കോടി രൂപ. ഐടി രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്തും..കണ്ണൂരിൽ ഐടി പാർക്ക് ആരംഭിക്കും.ഗ്രീൻ ഹൈട്രജൻ ഹബ്ബിന് 20 കോടി രൂപ.ഭൂമിയുടെ ന്യായവില 10 ശതമാനം വർധിക്കും. സർക്കാരിന് 200 കോടിയുടെ അധിക വരുമാനം

ടൂറിസം

വിനോദ സഞ്ചാര മേഖലകളിൽ വർക്ക് ഫ്രം ഹോളിഡേ ഹോം. ഇതിനായി 10 കോടി രൂപ അനപവദിച്ചു ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപ. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 135 കോടി രൂപ. ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ.ആരോഗ്യമേഖലയ്ക്ക് 2,629 കോടി. മെഡിക്കൽ കോളേജുകളുടെ വികസനത്തിന് 250 കോടി.വയോജന ക്ഷേമത്തിന് 10 കോടി, വയോമിത്രം പദ്ധതിക്ക് 27.5 കോടിഇടമലക്കുടി സമഗ്ര വികസനത്തിന് 15 കോടിറിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1,000 കോടി രൂപ.ലോട്ടറി വിജയികൾക്ക് സാമ്പത്തിക ഇടപാടുകളിൽ സർക്കാർ പരിശീലനം നൽകുംനിർഭയ വെഹിക്കിൾ ലൊക്കേഷൻ പ്ലാറ്റ്ഫോം പദ്ധതിക്ക് നാല് കോടിലൈഫ് മിഷൻ പദ്ധതിക്ക് 1436 കോടി രൂപറീബിൽഡ് കേരള പദ്ധതിക്ക് 1600 കോടി രൂപമത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ.കുടുംബ ശ്രീക്ക് 260 കോടിപഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനം വർധിപ്പിച്ചുഎൻഎച്ച് 66 ന് സമാന്തരമായി 4 ഐടി ഇടനാഴികൾ സ്ഥാപിക്കുംകാരുണ്യ പദ്ധതിക്ക് 500 കോടിഗതാഗത മേഖലയ്ക്ക് 1888 കോടിതുറമുഖ വികസനത്തിന് 80 കോടിഗ്രാമവികസനത്തിന് 6,000 കോടി രൂപ വക ഇരുത്തിലൈഫ് മിഷന് 1406 കോടി രൂപ6 ബൈപ്പാസുകൾക്കായി 200 കോടി. റോഡുകൾ പിന്നീട് നിശ്ചയിക്കുംവെള്ളപ്പൊക്ക ദുരിതം പരിഹരിക്കാൻ 14 കോടിസർവകലാശാലകൾക്ക് 200 കോടിഐടി മേഖലയ്ക്ക് 559 കോടി, ഐടി മിഷന് 131 കോടി

LEAVE A REPLY

Please enter your comment!
Please enter your name here