അവയവം സ്വീകരിക്കൽ: പ്രായപരിധി നീക്കി, രാജ്യത്തെവിടെയും രജിസ്റ്റർ ചെയ്യാം, ഫീസ് ഒഴിവാക്കി

0

ന്യൂഡൽഹി: രോഗികൾക്ക് അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി എടുത്തുകളഞ്ഞും രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശം പുറത്തിറക്കി. രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി.
അവയവദാനത്തിന് ദേശീയ നയം രൂപീകരിക്കും. ഇതനുസരിച്ച് അവയവദാന ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തും.

അവയവം സ്വീകരിക്കുന്നതിന് നിലവിലെ പ്രായപരിധി 65 ആണ്. മുതിർന്ന പൗരന്മാർക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് പ്രായപരിധി നീക്കിയത്. മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കണക്കിലെടുത്താണിത്. അതേസമയം. മുൻഗണന യുവാക്കൾക്കായിരിക്കും.

അവയവങ്ങൾ സ്വീകരിക്കുന്നതിന് സ്വന്തം സംസ്ഥാനത്തു മാത്രം രജിസ്ട്രേഷൻ എന്നത് ഒഴിവാക്കിയാണ് രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നത്. ഈ മാനദണ്ഡത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നത് 2014ലെ മനുഷ്യാവയവ- ടിഷ്യു മാറ്റിവയ്ക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതൊഴിവാക്കിയത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ 5,000 മുതൽ 10,000 രൂപാവരെ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു.രോഗികൾക്ക്യൂണിക് ഐ.ഡി രജിസ്റ്റർ ചെയ്യുമ്പോൾ രോഗിക്ക് യൂണിക് ഐ.ഡി നൽകുംഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം ആശുപത്രികളെ ബന്ധപ്പെടാംഅവയവദാനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുംഅവയവ മാറ്റശസ്ത്രക്രിയയിൽ വർദ്ധന2013ൽ 4,999 ആയിരുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ2022ൽ 15,556 ആയി ഉയർന്നു.11,423 എണ്ണവും വൃക്ക മാറ്റിവച്ചത്. കരൾ (766), ഹൃദയം (250), ശ്വാസകോശം(138), പാൻക്രിയാസ്(24), ചെറുകുടൽ(3). 82 ശതമാനവും (12,791) നടന്നത് ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന്. 18 ശതമാനം (2,765) മരിച്ചവരിൽ നിന്നും.ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 2013ൽ 3,495. 2022ൽ 9,834 ആയി. മരണമടഞ്ഞവരിൽ നിന്നുള്ളത് 542ൽ നിന്ന് 1,589 ആയി. ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 2013ൽ 658. 2022ൽ 2,957. മരിച്ചവരിൽ നിന്നുള്ളത് 240ൽ നിന്ന് 761ആയി. 2013ൽ 30 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രം നടന്നപ്പോൾ 2022ൽ 250 ആയി ഉയർന്നു. ശ്വാസകോശം മാറ്റിവയ്ക്കൽ 23ൽ നിന്ന് 138 ആയി.കേരളത്തിൽ
985 ശസ്ത്രക്രിയകൾ കേരളത്തിൽ
985 ശസ്ത്രക്രിയസംസ്ഥാനത്ത് മരണാനന്തര അവയവദാന പ്രക്രിയ നിലവിൽ വന്ന 2012 മുതൽ ഈവർഷം വരെ നടന്നത് 985 ശസ്ത്രക്രിയകൾ. രജിസ്റ്റർ ചെയ്തവർ 7500ലധികം. ഇതിൽ പലരും അവയവത്തിനായി കാത്തിരുന്ന് മരണപ്പെട്ടു.രജിസ്ട്രേഷൻ ഫീസിനത്തിൽ ലഭിച്ചത് രണ്ട് കോടിയോളം രൂപ.

സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്ത്
കാത്തിരിക്കുന്നവർ
വൃക്ക: 2770
കരൾ: 784
ഹൃദയം: 63
കൈകൾ: 14
ശ്വാസകോശം: 4
പാൻക്രിയാസ്: 11
മൾട്ടി ഓർഗൻ: 56
‘നോട്ടോ യോഗത്തിന്റെ മിനുട്സിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഫീസ് ഒഴിവാക്കും. ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന നിർദ്ദേശമില്ല.’- ഡോ.നോബിൾ ഗ്രീഷ്യസ്
എക്‌സിക്യൂട്ടീവ് ഡയറക്ടർ
കെ സോട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here