ഗൂഡശക്തികള്‍ തനിക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്‍

0

കണ്ണൂര്‍ : ഗൂഡശക്തികള്‍ തനിക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്‍. മാധ്യമങ്ങളെ കൃത്യമായി അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറച്ച് കാലമായി ഇത് ആരംഭിച്ചിട്ട് . ഇന്ന് അതിനെ എതിര്‍ക്കാന്‍ ഞാന്‍ അശക്തനാണ് . ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്- ജയരാജന്‍ പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം .

തിരുവനന്തപുരത്ത് നിന്നാണ് വാര്‍ത്തകള്‍ തയ്യാറാക്കി നല്‍കുന്നത്. അക്കാര്യം ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പറയേണ്ട സമയത്ത് പറയും. കുറച്ചുകാലമായി ഇതു തുടരുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ പറയും. അദ്ദേഹം സൂചിപ്പിച്ചു.

കൊച്ചിയിലെ ആദരിക്കല്‍ ചടങ്ങ് നോക്കുക . യാദൃച്ഛികമായാണ് കൊച്ചിയിലെത്തിയപ്പോള്‍ സുഹൃത്ത് മുരളിയുടെ അഭ്യര്‍ത്തന പ്രകാരം ക്ഷേത്രത്തിലെത്തിയത്. അവിടത്തെ ട്രസ്റ്റിയായ അമ്മയെ ആദരിക്കണമെന്ന് അവര്‍ അറിയിച്ചു അതു പ്രകാരം അവര്‍ നല്‍കിയ ഷാള്‍ ഉപയോഗിച്ച് ആദരിക്കുകയായിരുന്നു. . ആരൊക്കെ അവിടെ ഉണ്ടായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചില്ല .ഇതിനെ രാഷ്ട്രീയലക്ഷ്യത്തോടെ വാര്‍ത്തയാക്കി മാറ്റുന്നതിനു പിന്നില്‍ ചിലരുടെ കളികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റിസോര്‍ട്ട് തുടങ്ങാന്‍ ആരംഭിച്ചത് ടുറിസ്റ്റ് വികസനത്തിന്റെ ഭാഗമായാണ്. എനിക്ക് വ്യക്തിപരമായി ഒരു നിക്ഷേപവുമില്ല. പക്ഷേ, ഷെയര്‍ ഹോള്‍ഡറായി മകനുണ്ട്. ഭാര്യ റിട്ടയര്‍ ചെയ്തപ്പോള്‍ അവന്റെ ഷെയര്‍ അവള്‍ക്ക് കൈമാറി . ഈ സ്ഥാപനം തട്ടിപ്പിലൂടെ സ്വന്തമാക്കാന്‍ശ്രമിച്ച ആള്‍ക്കെതിരേ കമ്പനി നടപടി തുടങ്ങിയപ്പോള്‍ അയാള്‍ നേരെപ്പോയത് നേരത്തേ പറഞ്ഞ ഗൂഢാലോചനക്കാരുടെ അടുത്തേക്കാണ്. അതാണ് വിവാദമായി പൊട്ടിമുളച്ചത് . എന്നാല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മറ്റൊരു വിവാദം ജാഥയില്‍ പങ്കെടുക്കാത്തതാണ്. ജാഥയില്‍ എല്ലാവരും പങെകടുക്കണമെന്നില്ല. തനിക്ക് മാധ്യമങ്ങളില്‍ കാണൂന്നത് പോലെ പി ജയരാജനുമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിംച്ചേര്‍ത്തു . പാര്‍ട്ടി എന്നെ തഴയുന്നു എന്ന വാദം ശരിയല്ല. തില്ലങ്കേരിയിലെപ്പോലുള്ള പ്രശ്നങ്ങള്‍ ഗൗരവമായി കാണേണ്ടതു തന്നെയാണ്. പണ്ട് പാര്‍ട്ടി ഓഫീസിന്റെ വളപ്പില്‍പ്പോലും കയറ്റാത്തവരാണ് ഇപ്പോള്‍ ചെഗുവേരയുടെ ചിത്രംവച്ച് ആളായി നടക്കുന്നത് – ഈ പി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here