സാങ്കേതികപ്പിഴവ് പരിഹരിക്കാൻ കഴിഞ്ഞില്ല; കെഎസ്ആർടിസിയിൽ ‘ഫോൺപേ’ സംവിധാനം ഉടനില്ല

0

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ മൊബൈൽഫോൺ വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം വൈകും. ‘ഫോൺപേ’ ആപ് വഴി ബസിനുള്ളിൽ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചത്. കഴിഞ്ഞമാസം 28-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം സാങ്കേതികപ്പിഴവ് പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഓടുന്ന ബസുകളിലെ ഓൺലൈൻ പണമിടപാടിലെ പരിമിതികളും കെ.എസ്.ആർ.ടി.സി. അക്കൗണ്ടിങ് സംവിധാനവുമായുള്ള പൊരുത്തക്കേടുകളുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. സ്റ്റാർട്ടപ്പ്‌ സംരംഭത്തിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനമൊരുക്കിയത്.

ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. ഓരോ ബസുകളിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോൾ കണ്ടക്ടർ ഡിപ്പോകളിൽ അടയ്ക്കുന്നതാണ് നിലവിലെ രീതി. ഓൺലൈനിൽ പണം സ്വീകരിക്കുമ്പോൾ കണ്ടക്ടറുടെ കണക്കിൽ അത് ഉൾപ്പെടുത്തേണ്ടിവരും. ഇതിനായി ഒരു കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തുക ലഭിക്കുന്നവിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനിച്ചു.

എങ്ങനെ വിവരം കൈമാറുമെന്നത് വെല്ലുവിളിയായി. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാനുംകഴിയില്ല. എല്ലാ ബസുകളിലെയുംകണ്ടക്ടറുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ്. അയക്കുകയാണ് മറ്റൊരുവഴി. ഇതിന് ഓരോ ബസുകളിലെയും കണ്ടക്ടർമാരുടെ വിവരങ്ങൾ ഓൺലൈനിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കണ്ടക്ടറെ മാറ്റേണ്ടിവന്നാൽ ഓൺലൈനിൽ നൽകിയ മൊബൈൽ നമ്പറും മാറ്റേണ്ടിവരും.

എന്തെങ്കിലും സാങ്കേതികപ്രശ്‌നം കരണം എസ്.എം.എസ്. വൈകിയാൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കത്തിനും സാധ്യതയുണ്ട്. ധികം ബസുകൾ നിരത്തിലുണ്ട്. . കടകളിലേതുപോലെ പണമിടപാട് വിവരം അറിയിക്കാൻ ബസിൽ സ്പീക്കർ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. ഏത് ബസിൽനിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാൻ കഴിയില്ല. ക്യൂ ആർ കോഡിൽ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാലേ ഫോൺപേ സംവിധാനം പ്രവർത്തനക്ഷമമാവു.

LEAVE A REPLY

Please enter your comment!
Please enter your name here