മദ്യപിച്ച് അപകടകരമായ നിലയിൽ ഫയർ എൻജിൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു

0

മദ്യപിച്ച് അപകടകരമായ നിലയിൽ ഫയർ എൻജിൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂർ അഗ്‌നിരക്ഷാനിലയത്തിലെ ഡ്രൈവർ ശൂരനാട് നോർത്ത് അജയഭവനിൽ സി.വിജയകുമാറിനെയാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച അടൂർ-ഭരണിക്കാവ് സംസ്ഥാനപാതയിൽ മണക്കാല എൻജിനിയറിങ് കോളേജിന് സമീപമായിരുന്നു സംഭവം.

കൊല്ലം പരവൂർ ഫയർ സ്റ്റേഷനിലെ ഫയർ എൻജിനുമായി നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. താൻ കൊല്ലത്തേക്ക് പോകുമ്പോൾ വാഹനം പാർക്കിങ് പോയിന്റായ കടപ്പാക്കട ഫയർ സ്റ്റേഷനിൽ എത്തിക്കാമെന്ന് അറിയിച്ചാണ് ഇതുമായി പോയത്. പരവൂരിൽ വാഹനം ഇടാൻ സ്ഥലമില്ലാത്തതിനാൽ തൽക്കാലത്തേക്ക് കടപ്പാക്കട സ്റ്റേഷനിലാണ് വാഹനം സൂക്ഷിക്കുന്നത്. ഇവിടുത്തെ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നു. പ്ലാപ്പള്ളിയിൽ നിന്ന് വാഹനവുമായി പുറപ്പെട്ട ഇയാൾ പത്തനംതിട്ടയിൽ ബിവറേജസിൽ നിന്ന് മദ്യം വാങ്ങി. ഇവിടെ നിന്നും പുറപ്പെട്ട വാഹനത്തിൽ ഇരുന്ന് തന്നെ കുടിച്ച് അടൂരിലെത്തി.

ഇവിടെ കെഎസ്ആർടിസിക്ക് സമീപം വാഹനം പാർക്ക് ചെയ്തിട്ട് സമീപത്തെ ബാറിൽ കയറി വീണ്ടും മദ്യപിച്ചു. അതിന് ശേഷം പോകുന്ന വഴിയാണ് മണക്കാലായിൽ വച്ച് വാഹനം നിയന്ത്രണം തെറ്റി റോഡിന് കുറുകേ കിടന്നത്. വിജയകുമാർ ഓടിച്ച അഗ്നിരക്ഷാ സേനയുടെ വാഹനം മറ്റു വാഹനങ്ങളെ ഇടിക്കുന്ന അവസ്ഥയിലായിരുന്നു കടന്നു പോയത്. വെള്ളക്കുളക്കര ജങ്ഷനിൽ വാഹനം ഏറെ നേരം നിർത്തിയിടുകയും ഇവിടുത്തെ സ്റ്റാന്റിലെ ഓട്ടോറിക്ഷക്കാരോട് കൊല്ലം പോകാനുള്ള വഴി ചോദിക്കുകയും ചെയ്തു.

തുടർന്ന് വാഹനം ഇവിടെ നിന്നും ചവറ റൂട്ടിലേക്ക് ഓടിച്ചു പോയി. ഒടുവിൽ വാഹനം മണക്കാലയിൽ വച്ച് സ്വകാര്യ ബസിന് സൈഡ് കൊടുക്കുവെ നിയന്ത്രണം വിട്ട് റോഡിന് കുറുകെയായി നിർത്തുകയായിരുന്നു. വീണ്ടും വാഹനം മുന്നോട്ട് എടുക്കാൻ ഡ്രൈവർ തുനിയവെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. അഗ്നി രക്ഷാ സേനാ ഡ്രൈവർ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. വാഹനത്തിൽ നിന്നും ഇയാൾ ആദ്യം ഇറങ്ങാൻ കൂട്ടാക്കിയില്ല.

പൊലീസ് എത്തിയ ശേഷമാണ് വാഹനത്തിൽ നിന്നും ഇറങ്ങിയത്. വാഹനം റോഡിന് കുറുകെ ഏറെ നേരം കിടന്നു. ഒടുവിൽ അടൂർ അഗ്നി രക്ഷാ സേന നിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അഗ്നി രക്ഷാ സേനയുടെ വാഹനം മാറ്റിയത്. കായംകുളം ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾ സസ്പെൻഷനിലായിരുന്നു. പിന്നീട് തിരിച്ചു കയറിയപ്പോൾ നിലമ്പൂരിലേക്ക് മാറ്റി. അവിടെ നിന്നാണ് ശബരിമല ഡ്യൂട്ടിക്ക് വന്നത്.

ഈ ഡ്യൂട്ടിയുടെ അവസാന ടേണിലുള്ള സേനയുടെ ഡ്രൈവറായിരുന്നു. പ്ലാപ്പള്ളിയിലെ ജോലി അവസാനിച്ചതോടെ വിജയകുമാർ, പരവൂരിലെ ഫയർ എൻജിൻ അവിടെ നൽകാൻ പോകുകയായിരുന്നു.വാഹനം മണക്കാലയിൽ സ്വകാര്യബസിന് സൈഡ് കൊടുക്കവേ, നിയന്ത്രണംവിട്ട് റോഡിനുകുറുകെ നിന്നു. വീണ്ടും മുന്നോെട്ടടുക്കാനുള്ള ശ്രമം നാട്ടുകാർ തടയുകയായിരുന്നു.ഫയർ എൻജിൻ റോഡിനുകുറുകെ 15 മിനിറ്റോളം കിടന്നു. ഗതാഗതക്കുരുക്കുമുണ്ടായി. അടൂർ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇത് മാറ്റിയത്.

അലക്ഷ്യമായി വാഹനമോടിച്ചതിന് വിജയകുമാറിന്റെപേരിൽ കേസെടുത്തു.പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.വൈദ്യപരിശോധനയ്ക്ക് ശേഷം കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here