ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ മതംമാറ്റത്തിന് നിർബന്ധിച്ച ശേഷം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് ജില്ലയിലാണ് സംഭവം.
സമാരോ നഗരത്തിൽ വസിക്കുന്ന വിവാഹിതയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രദേശവാസികളായ ചിലർ യുവതിയെ മതംമാറ്റത്തിന് നിർബന്ധിച്ചിരുന്നു. യുവതി ആവശ്യത്തിന് വഴങ്ങാതിരുന്നതോടെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.
അക്രമിസംഘത്തിന്റെ പക്കൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട യുവതി വീട്ടിൽ തിരിച്ചെത്തിയ ശേഷം പോലീസിൽ പരാതി നൽകി. എന്നാൽ പ്രതികളുടെ പേരടക്കം വെളിപ്പെടുത്തിയിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി ആരോപിച്ചു.