തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
അപകടത്തിൽ പരിക്കേറ്റ ആദിവാസി മൂപ്പനും മകനും തൃശൂർ വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.
രമേഷ്, വൈഷ്ണവ് എന്നിവരാണ് ആരോഗ്യമന്ത്രിക്കും കളക്ടർക്കും പരാതി നല്‍കിയത്. അപകടത്തിൽ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നൽകിയില്ല. ചികിത്സ കിട്ടാതായതോടെ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.