കൊച്ചി: സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്നും കോടതി വിമർശിച്ചു. സർവകലാശാലയിൽനിന്ന് പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ആരിഫ് മുഹമ്മദ് ഖാനെ കോടതി വിമർശിച്ചത്.
വ്യക്തികളെ ഇഷ്ടമല്ലെങ്കിൽ പ്രീതി പിൻവലിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും കോടതി പരിശോധിച്ചു.
സർവകലാശാല സെനറ്റിനെയും കോടതി വിമർശിച്ചു. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളുവെന്നും കോടതി പറഞ്ഞു. ഹരജിയിൽ നാളെയും വാദം തുടരും.