ലിഫ്റ്റ് വിവാദത്തിനു പിന്നാലെ കളമശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി

0

കൊച്ചി: ലിഫ്റ്റ് വിവാദത്തിനു പിന്നാലെ കളമശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെയാണെന്ന് ആശുപത്രിയിലെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് ആശുപത്രിക്ക് നോട്ടീസ് നല്‍കിയതാണ്. കഴിഞ്ഞ ദിവസം ലിഫ്റ്റ് വിവാദം ഉണ്ടായ കെട്ടിടത്തിനും എന്‍ഒസിയില്ല. നിര്‍ദേശം നല്‍കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ എന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും അഗ്നിശമന സേന അറിയിച്ചു.

ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്നാണെന്ന് കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു.

കാലടി സ്വദേശി സുകുമാരന്‍(48) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 80 ശതമാനം പൊള്ളലേറ്റയാളെ കൂടെയുണ്ടായിരുന്നവര്‍ ചുമന്നാണ് അന്ന് മൂന്നാം നിലയിലെത്തിച്ചത്.

ചൊവ്വാഴ്ച ഇയാള്‍ ആശുപത്രിയില്‍ കിടന്ന് മരിച്ചു. സര്‍ജന്‍മാരില്ലാത്തതിനാല്‍ ബുധനാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കിയത്.

ലിഫ്റ്റ് ശരിയാക്കാത്തതിനാല്‍ മൃതദേഹം ചുമന്നുതന്നെയാണ് താഴെയെത്തിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here