തിരുവനന്തപുരത്ത് റോഡുകളിലെ ചതിക്കുഴി നികത്താന്‍ നടപടി. നഗരസഭാ സെക്രട്ടറിക്ക് മേയര്‍ നിര്‍ദേശംനല്‍കി. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ആളെവീഴ്ത്തും ചതിക്കുഴികളെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കോര്‍പറേഷന്‍ കെട്ടിടത്തിനു ചുറ്റും അപകടക്കെണിയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടപ്പാത കുഴിച്ചതും സ്ളാബ് മാറ്റിയതും യഥാസമയം പുനസ്ഥാപിക്കാത്തതും സുരക്ഷാവേലി ഇല്ലാത്തതുമാണ് കാല്‍ നടക്കാരുടെ ജീവന് ഭീഷണിയാകുന്നത്.