തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സ്യത്തൊഴിലാളികളെ പുരോഹിതർ സമരത്തിന് നിർബന്ധിക്കുകയാണ്. പുറത്തുള്ള ഏജൻസികൾ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. സീപോർട്ട് ലിമിറ്റഡ് കന്പനി മാസ്കറ്റ് ഹോട്ടലിൽ നടത്തുന്ന സെമിനാറിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
2023 സെപ്റ്റംബറിൽ തുറമുഖത്ത് ആദ്യ കപ്പൽ എത്തുമെന്ന് പറഞ്ഞ മന്ത്രി, വിഴിഞ്ഞം പദ്ധതിയുടെ ഉടമസ്ഥാവാകാശം അദാനിക്കല്ല സർക്കാരിനാണെന്ന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും തീരശോഷണത്തിന് കാരണം തുറമുഖ നിർമാണമല്ലെന്നും അദേഹം വ്യക്തമാക്കി.