എലിസബത്ത് ഹോംസിന് 11 വർഷം തടവുശിക്ഷ

0

കാലിഫോർണിയ: ഒറ്റത്തുള്ളിച്ചോരയിൽ നിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് തെറ്റിധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച കേസിൽ പ്രമുഖ സിലിക്കൺവാലി സിഇഒയും ശതകോടീശ്വരിയുമായ എലിസബത്ത് ഹോംസിന് 11 വർഷം തടവുശിക്ഷ. കാലിഫോർണിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ കഴിഞ്ഞ ജനുവരിയിൽ ഹോംസിനെ കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. സ്റ്റാർട്ടപ്പ് വഴി തെറ്റിധരിപ്പിച്ചതിൽ തനിക്ക് ഇപ്പോൾ “അഗാധമായ വേദന’ തോന്നുന്നുവെന്ന് ഹോംസ് വെള്ളിയാഴ്ച കോടതിയിൽ പറഞ്ഞു. തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് ഹോംസ്. കാലിഫോർണിയ കോടതിയുടെ വിധിക്കെതിരെ ഹോംസ് അപ്പീൽ നൽകുമെന്നാണ് കരുതുന്നത്.

ഏതാനും രക്തത്തുള്ളിയിൽനിന്നു മനുഷ്യന്‍റെ രോഗങ്ങളും ആരോഗ്യാവസ്ഥയും നിർണയിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെന്ന അവകാശവാദവുമായി നിക്ഷേപകരെ തട്ടിച്ചതാണു ഹോംസിനെതിരായ കേസ്. കേസിൽ ഹോംസിന്‍റെ ഉൾപ്പെടെ 32 സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനപ്പെടുത്തിയാ‌യിരുന്നു ഹോംസിനെ കലിഫോർണിയയിലെ കോടതി കുറ്റക്കാരിയായി വിധിച്ചത്.

2003ൽ, 19-ാം വയസിൽ, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു കെമിക്കൽ എൻജിനിയറിംഗ് പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചതിനു പിന്നാലെയാണു ഹോംസ് തെരാനോസിനു തുടക്കംകുറിക്കുന്നത്. രക്തത്തുള്ളികളിൽനിന്നു കാൻസറും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്താനാകുമെന്ന പ്രഖ്യാപനം വൻ ഹിറ്റായതോടെ മാധ്യമഭീമൻ റുപർട്ട് മർഡോക്ക്, ടെക് ഭീമൻ ലാറി എല്ലിസണ്‍, വാൾമാർട്ട്, ഡിവോസ് മുതലായ വന്പൻമാർ തെരാനോസിൽ വൻതോതിൽ പണം നിക്ഷേപിച്ചു.

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളിലൊരാളായി ഹോംസിനെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. ഈ സമയം ഏകദേശം 4.5 ബില്യണ്‍ ഡോളറായിരുന്നു ഹോംസിന്റെ വ്യക്തിഗത സമ്പാദ്യം. അതേവര്‍ഷം അവസാനത്തോടെ ഏകദേശം 400 മില്യണ്‍ ഡോളര്‍ കൂടി തെരാനോസിന് നിക്ഷേപമായി ലഭിച്ചു. ഒറാക്കിളിന്‍റെ ലാറി എലിസണ്‍ വരെ നിക്ഷേപകരുടെ പട്ടികയിലുണ്ടായിരുന്നു.

2015ൽ തെരാനോസ് ലാബ് സന്ദർശിച്ച അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡൻ ഹോംസിനെ പ്രശംസിച്ചിരുന്നു. കന്പനിയുടെ തട്ടിപ്പുകൾ തുറന്നുകാട്ടി വാൾസ്ട്രീറ്റ് ജേർണൽ തുടർച്ചയായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതോടെയാണു തെരാനോസിന്‍റെ തകർച്ച തുടങ്ങുന്നത്. തെരാനോസിന്‍റെ രക്തപരിശോധനാ സംവിധാനം പ്രവർത്തനക്ഷമമല്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കപ്പെട്ടു.

സിലിക്കൻ വാലിയിലെ ഏറ്റവും വിലപിടിപ്പുള്ള കന്പനികളിലൊന്നായ തെരാനോസിന് ഒരിക്കൽ 900 കോടി ഡോളർ (ഏകദേശം 67,000 കോടി രൂപ) മൂല്യമുണ്ടായിരുന്നു. 2018ൽ തെരാനോസ് അടച്ചുപൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here