സ്വർണമാലയിലെ ചെളി നീക്കം ചെയ്ത് തരാമെന്ന് വാഗ്ദാനം നൽകി രാസലായനിയിൽ മുക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. അരറിയ മട്ടിയാൻധമ സ്വദേശി രവികുമാർ ഷാ (24) ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്നയാൾ കടന്നുകളഞ്ഞു.
എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ സ്വർണമാലയാണു രാസ വസ്തുവിൽ മുക്കി തട്ടിപ്പിനു ശ്രമിച്ചത്. രണ്ടേകാൽ പവൻ വരുന്ന സ്വർണമാല ചെളി നീക്കം ചെയ്ത് തരാമെന്ന് പറഞ്ഞ് രാസലായനിയിൽ മുക്കി വച്ച രണ്ടംഗ സംഘം കുറച്ചു സമയത്തിനു ശേഷം തുറന്നാൽ മതിയെന്നു പറഞ്ഞു കടലാസിൽ പൊതിഞ്ഞു തിരികെ നൽകി.
സംശയം തോന്നി പൊതി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണത്തിൽ കുറവുവന്നതായി മനസ്സിലായത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്