68 വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി! 23 ലക്ഷം രൂപയോളം തട്ടിയെടുത്ത വ്‌ളോഗര്‍ ദമ്പതിമാര്‍ അറസ്‌റ്റില്‍

0


മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയിലെ പ്രമുഖ വ്യാപാരിയായ 68വയസ്സുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്‌റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശിനിയായ റാഷിദ(30), ഭര്‍ത്താവ്‌ കുന്നംകുളം സ്വദേശി നിഷാദ്‌(36) എന്നിവരെയാണ്‌ തൃശ്ശൂരിലെ വാടകവീട്ടില്‍നിന്ന്‌ കല്‍പകഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. റാഷിദയും നിഷാദും യൂട്യൂബ്‌ വ്‌ളോഗര്‍മാരാണ്‌. ഇന്‍സ്‌റ്റഗ്രാം, ഫെയ്‌സ്‌ബുക്ക്‌ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്‌. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്‌ റാഷിദ കല്‍പകഞ്ചേരിയിലെ 68-കാരന്‌ ഫെയ്‌സ്‌ബുക്കില്‍ ഫ്രണ്ട്‌ റിക്വസ്‌റ്റ്‌ അയച്ചത്‌. തുടര്‍ന്ന്‌ ഇരുവരും ഫെയ്‌സ്‌ബുക്കില്‍ സുഹൃത്തുക്കളാവുകയും ചാറ്റിങ്‌ ആരംഭിക്കുകയും ചെയ്‌തു.
ട്രാവല്‍ വ്‌ളോഗറാണെന്ന്‌ പരിചയപ്പെടുത്തിയാണ്‌ റാഷിദ 68കാരനുമായി സൗഹൃദം സ്‌ഥാപിച്ചത്‌. സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ്‌ അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ്‌ ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ്‌ റാഷിദ പറഞ്ഞിരുന്നത്‌. ഇതനുസരിച്ച്‌ 68-കാരന്‍ ആലുവയിലെ ഫ്‌ളാറ്റിലെത്തി. തുടര്‍ന്ന്‌ ദമ്പതിമാര്‍ ഇവിടെവെച്ച്‌ രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട്‌ ഇത്‌ ഉപയോഗിച്ച്‌ 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ പരാതി.
കഴിഞ്ഞ ഒരുവര്‍ഷമായി വിവിധ തവണകളായി 23 ലക്ഷം രൂപേയാളാണ്‌ ദമ്പതിമാര്‍ തട്ടിയെടുത്തതെന്നു കേസന്വേഷിക്കുന്ന കല്‍പഞ്ചേരി എസ്‌.ഐ ജലീല്‍ കറുത്തേടത്ത്‌ മംഗളത്തോട്‌ പറഞ്ഞു. ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണി തുടര്‍ന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണംനല്‍കി. ഒടുവില്‍ കയ്ില്‍യ പണം ഇല്ലാത്ത സാഹചര്യത്തില്‍ കടം വാങ്ങി വരെ പണം നല്‍കാന്‍ തുടങ്ങിയതോടെയാണ്‌ ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്‌. ഇതോടെ കുടുംബം 68കാരനോടൊപ്പം വന്നു കല്‍പകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ്‌ പിടികൂടുകയുമായിരുന്നു.
ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം നിഷാദാണെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ഭര്‍ത്താവ്‌ തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ്‌ യുവതി തവണകളായി പണം കെക്കലാക്കിയത്‌.
പ്രതികള്‍ സമാനമായ തട്ടിപ്പുകള്‍ വേറേയും നടത്തിയിട്ടുണ്ടോയെന്നും പോലീസ്‌ അനേ്വഷിക്കുന്നുണ്ട്‌. കൂടുതല്‍ അനേ്വഷണത്തിനായി റിമാന്‍ഡിലുള്ള നിഷാദിനെ കസ്‌റ്റിഡയില്‍ ആവശ്യപ്പെടുമെന്നും കല്‍പഞ്ചേരി എസ്‌.ഐ ജലീല്‍ കറുത്തേടത്ത്‌ പറഞ്ഞു. എസ്‌.ഐ. സൈമണ്‍, എ.എസ്‌.ഐ രവി, സീനിയര്‍ സി.പി.ഒ ഷംസാദ്‌, വനിതാപോലീസ്‌ അപര്‍ണ, സുജിത്‌, ഹരീഷ്‌, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അറസ്‌റ്റിലായ രണ്ടുപ്രതികളെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. നിഷാദിനെ തിരൂര്‍ സബ്‌ജയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. റാഷിദക്കു ആറു മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here