ഓസ്‌ലോ: സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കുമാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർറ്റീസ് എന്നിവയ്ക്കുമാണ് പുരസ്കാരം. ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരിൽ രണ്ടു വർഷമായി തടവിലാണ് ബിയാലിയറ്റ്സ്കി.