കോഴിക്കോട്: കുന്നമംഗലത്തെ ദമ്പതികളുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിമൂന്നുകാരൻ മകന്റെ വെളിപ്പെടുത്തലിലാണ് നാടിനെ നടുക്കിയ സംഭവത്തിന്റെ സത്യാനസ്ഥ പുറത്തുവന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
എൻ.ഐ.ടി കാമ്പസിനകത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ചാണ് സംഭവം. എൻ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യൻ കൊല്ലം മൈനാഗപ്പള്ളി തോട്ടുമുഖം കുന്നത്തുവീട്ടിൽ അജയകുമാർ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത്. അടുക്കളയിലെ പാചക വാതക സിലിണ്ടർ മുറിയിലെത്തിച്ച് തുറന്നുവിട്ട ശേഷം അജയകുമാർ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ലിനിയെ ശ്വാസം മുട്ടിച്ചും കൊടുവാൾകൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു