കൊല്ലം: കൊല്ലത്ത് യുവതിയോടും കുട്ടിയോടും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനം കൊട്ടിയം സ്വദേശിനിയായ അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്ക് അതുല്യ ഇറങ്ങിയതോടെ ഗേറ്റ് പൂട്ടുകയായിരുന്നു. പിന്നീട് ഗേറ്റ് തുറക്കാത്തിനാൽ രാത്രി മുഴുവൻ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു.
വിഷയത്തിൽ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്
വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തിന്റെ പേരിൽ തനിക്ക് നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നതായും സ്ത്രീധനം കുറഞ്ഞെന്നും കാർ വേണമെന്നുമൊക്കെ പറഞ്ഞ് ഉപദ്രവിച്ചതായും അതുല്യ പറയുന്നു.തന്റെ സ്വർണ്ണവും പണവും ഉപയോഗിച്ചാണ് വീട് വച്ചതെന്നും എന്നിട്ടാണ് തന്നോട് ഈ ക്രൂരതയെന്നും അതുല്യ പറയുന്നു.അതുല്യ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..