പുണ്യനദിയായ ഗംഗയിൽ ബോട്ട് യാത്രയ്ക്കിടെ മാംസാഹാരം പാചകം ചെയ്തെന്നാരോപിച്ച് രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ്, ഹസൻ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രയാഗ്രാജിലെ സംഗം പ്രദേശത്ത് നദിയിൽ വച്ച് എട്ട് പേരുടെ സംഘം നടത്തിയ പാർട്ടിക്കിടെ പ്രതികൾ ഹുക്കാ വലിച്ചെന്നും മാംസാഹാരം പാകം ചെയ്തെന്നുമാണ് ആരോപണം. ഇവരുടെ വീഡിയോ സാമുഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിനും വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചതിനും ഐപിസി 295, 153-എ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.