നേപ്പാളിലെ മൗണ്ട് മനസ്ലുവിലെ ബേസ് ക്യാന്പിലുണ്ടായ ഹിമപാതത്തിൽ രണ്ടു പേർ മരിച്ചു. ഇന്ത്യൻ പർവതാരോഹകൻ ബൽജീത് കൗർ ഉൾപ്പെടെ 12 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30ന് ബേസ് ക്യാന്പ് നാലിലായിരുന്നു അപകടം.
ഷേർപ ക്ലൈംബേഴ്സ്, സതോരി അഡ്വഞ്ചർ, ഇമാജിൻ നേപ്പാൾ ട്രക്സ്, എലൈറ്റ് എക്സ്പെഡിഷൻ, 8കെ എക്സ്പെഡിഷൻ എന്നി പർവതാരോഹക സംഘങ്ങളിൽപെട്ടവരാണ് ഈ സമയം ബേസ് ക്യാന്പി ലുണ്ടായിരുന്നതെന്നു കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
സമുദ്രനിരപ്പിൽനിന്ന് 8,163 മീറ്റർ ഉയരമുള്ള, ഹിമാലയ പർവതനിരകളുടെ ഭാഗമായ മൗണ്ട് മനസ്ലു ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളുടെ പട്ടികയിൽ എട്ടാംസ്ഥാനത്താണ്. പർവതാരോഹ ണത്തിനിടെ ഇതുവരെ 53 പേർ ഇവിടെ മരിച്ചതായാണ് ഔദ്യോഗിക വിവരം.