തെരുവുനായുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പന്ത്രണ്ടുവയസുകാരി അഭിരാമിയുടെ അച്ഛന്റെ അമ്മാവന്‍ കുഴഞ്ഞുവീണു മരിച്ചു

0

 
കോട്ടയം: തെരുവുനായുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പന്ത്രണ്ടുവയസുകാരി അഭിരാമിയുടെ അച്ഛന്റെ അമ്മാവന്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ ബാങ്കിലെത്തി മടങ്ങുമ്പോള്‍ സോമന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വൈകീട്ട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്

അതേസമയം, മരിച്ച അഭിരാമിക്ക് പേ വിഷബാധ സ്ഥീരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിയിലിരിക്കെയാണ് ഇന്ന് അഭിരാമി മരിച്ചത്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.
ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു. തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here