എന്റെ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം ഭർത്താവ്’; യുവ അഭിഭാഷകയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ; ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പുറത്ത്

0

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ണൻ നായർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ തുടയന്നൂർ സ്വദേശിനിയായ 27 വയസുള്ള ഐശ്വര്യ ഉണ്ണിത്താനാണ് ചടയമംഗലത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി

ഐശ്വര്യയുടെ വീട്ടിൽനിന്നും ഐശ്വര്യ ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുകയും അതിൽ ഐശാര്യ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവൻ നഷ്ട്ടപ്പെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പിന്റെ പകർപ്പ് ലഭിച്ചു.

സെപ്റ്റംബർ പതിനഞ്ചാം തിയതിയാണ് ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ചു താമസിച്ചുവരുകയുമായിരുന്നു.

എന്നാൽ തന്റെ സഹോദരി ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പൊലീസിൽ ഐശര്യയുടെ സഹോദരൻ പരാതി നൽകിയിരുന്നു. തുടർന്ന് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.

ഒരു വയസുള്ള പെൺ കുഞ്ഞുള്ള ഐശ്വര്യ ഒരിക്കലും ആത്മഹത്യയ്ക്ക് തയ്യാറാകില്ലന്നും ഭർത്താവിന്റെ നിരന്തരമായിയുള്ള പീഡനമാണ് ഇതിന് കാരണം മെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. രാവിലെ 11:30 ഓടെയാണ് ഐശ്വര്യ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചു നിൽക്കുന്നതായി ബന്ധുക്കൾക്ക് വിവരം കിട്ടിയതെന്നും ഭർത്താവിൻറെ വീട്ടുകാർ സംഭവം പോലീസിനെ അറിയിക്കാതെ ഉടൻ തന്നെ മൃതദേഹം അഴിച്ചിറക്കി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയതിലും ദുരൂഹത ഉണ്ടെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here