അങ്കിതയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ; ശ്വാസ നാളത്തിൽ വെള്ളം കയറി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് കുടുംബം

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മരിച്ച റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് കുടുംബം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും ശ്വാസ നാളത്തിൽ വെള്ളം കയറിയാണ് മരിക്കുന്നതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അങ്കിതയുടെ മരണത്തിന് പിന്നാലെ റിസോർട്ട് പൊളിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. റിസോർട്ട് പൊളിക്കുകയും ചെയ്തിരുന്നു. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോർട്ട് പൊളിച്ചത്. ഇതിനെതിരെ സർക്കാരിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവ്, തെളിവുകളുള്ളപ്പോൾ എന്തിനാണ് റിസോർട്ട് തകർത്തതെന്ന് ചോദിച്ചിട്ടുണ്ട്.

കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആർ ദേവി പറഞ്ഞു.റിസോർട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും ഡിഐജി. കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ മകനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭോഗ്പുരിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ 18നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം ഇന്നലെയാണ് ചീല കനാലിനടുത്തുനിന്ന് കണ്ടെടുത്തത്. അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാൽ റിസോർട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നിർദേശപ്രകാരം റിസോർട്ട് ഇടിച്ചു നിരത്തിയിരുന്നു. നാട്ടുകാർ നേരത്തേതന്നെ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തിരുന്നു.

ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പുൾകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ആര്യ, പുൾകിതിന്റെ ജ്യേഷ്ഠനും ബിജെപി യുവ നേതാവുമായ അങ്കിത് ആര്യ എന്നിവരെ ബിജെപി പുറത്താക്കി.

റിസോർട്ടിൽ എത്തുന്ന അതിഥികൾക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമ സമ്മർദ്ദത്തിലാക്കിയതായി ഡിജിപി അശോക് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ഇത്രയും കാര്യങ്ങൾ അറിഞ്ഞതെന്ന് ഉത്തരാഖണ്ഡിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.

അങ്കിത ഭണ്ഡാരി ജോലി ചെയ്തിരുന്ന റിസോർട്ട് ഉടമയുടെ ആവശ്യപ്രകാരം അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാണ് സുഹൃത്ത് കൊല്ലപ്പെട്ടതെന്ന് അങ്കിത ഭണ്ഡാരിയുടെ ഫേസ്ബുക്ക് സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. എക്സ്ട്രാ സർവീസ് എന്ന പേരിലാണ് അങ്കിതയെ ലൈംഗികവൃത്തിക്ക് റിസോർട്ട് ഉടമകൾ നിർബന്ധിച്ചതെന്ന് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റിൽ വെളിപ്പെടുത്തുന്നു. ഋഷികേശിലെ റിസോർട്ടിലെത്തുന്ന വി.വി.ഐ.പികൾക്കാണ് ഈ സർവീസ്