ഇടുക്കി ജലൈവദ്യുത പദ്ധതിയുടെ ഷട്ടറുകള്‍ 41 വര്‍ഷത്തിനിടെ തുറന്നത്‌ 11 തവണ

0

ഇടുക്കി: ചെറുതോണി, കുളമാവ്‌ അണക്കെട്ടുകള്‍, ഇടുക്കി ആര്‍ച്ച്‌ അണക്കെട്ട്‌ എന്നിവ ചേര്‍ന്ന ഇടുക്കി ജലൈവദ്യുത പദ്ധതിയുടെ ഷട്ടറുകള്‍ 41 വര്‍ഷത്തിനിടെ തുറന്നത്‌ 11 തവണ. 1976ല്‍ അണക്കെട്ട്‌ കമ്മിഷന്‍ ചെയ്‌തതിനു ശേഷമുള്ള കണക്കാണിത്‌. സംസ്‌ഥാനത്തെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി. ഓരോ തവണ തുറക്കുമ്പോഴും അതു ചരിത്രമാണ്‌. മുന്‍കാലങ്ങളില്‍ വര്‍ഷങ്ങള്‍ കൂടുമ്പോഴാണു അണക്കെട്ട്‌ തുറക്കേണ്ടി വന്നിരുന്നതെങ്കില്‍ കുറച്ചുവര്‍ഷങ്ങളായി ചെറിയ കാലയളവില്‍ തുറക്കേണ്ടി വരുന്നു.
ഡാം കമ്മിഷന്‍ ചെയ്‌ത ശേഷം 1981 ല്‍ രണ്ടു വട്ടം അണക്കെട്ട്‌ തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലമാണ്‌ അന്ന്‌ ഒഴുക്കിവിട്ടത്‌. ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ 23.42 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും, നവംബര്‍ 10 മുതല്‍ 14 വരെ 9.46 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവുമാണ്‌ തുറന്നുവിട്ടത്‌. 11 വര്‍ഷങ്ങള്‍ക്കുശേഷം 1992 ലാണു പിന്നീട്‌ അണക്കെട്ട്‌ തുറന്നത്‌. അന്ന്‌ 78.57 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലമാണ്‌ തുറന്നുവിട്ടത്‌. ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ 26.16 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ 52.41 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവുമാണ്‌ തുറന്നു വിട്ടത്‌. പിന്നീട്‌ 26 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2018-ലെ പ്രളയത്തിനാണ്‌ പിന്നീട്‌ അണക്കെട്ട്‌ തുറക്കുന്നത്‌. അതൊരു ചരിത്രമായിരുന്നു. റെക്കോഡ്‌ വെള്ളമാണ്‌ അന്ന്‌ ഡാമില്‍നിന്ന്‌ തുറന്നു വിട്ടത്‌. 1068.32 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലമാണ്‌ അന്ന്‌ തുറന്നത്‌. ഓഗസ്‌റ്റ്‌ 10 മുതല്‍ സെപ്‌റ്റംബര്‍ 8 വരെ 1063.23 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും ഒക്‌ടോബര്‍ 7 മുതല്‍ 9 വരെ 5.09 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവുമാണ്‌ തുറന്നത്‌. 2021 ല്‍ അണക്കെട്ട്‌ തുറന്നത്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു 3 മാസത്തിനുള്ളില്‍ 4 തവണയാണ്‌ അന്ന്‌ അണക്കെട്ട്‌ തുറന്നത്‌. ഒക്‌ടോബര്‍ 19 മുതല്‍ ഒക്‌ടോബര്‍ 27 വരെ 46.29 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും, നവംബര്‍ 14 മുതല്‍ 16 വരെ 8.62 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവും, ഡിസംബര്‍ 7 മുതല്‍ 9 വരെ 8.98 മില്യണ്‍ ക്യൂബിക്‌ മീറ്റര്‍ ജലവുമാണ്‌ അന്ന്‌ തുറന്നു വിട്ടത്‌.
ഒരു വര്‍ഷത്തിന്‌ ശേഷം ഇന്നലെ 11- മത്തെ തവണയാണ്‌ അണക്കെട്ട്‌ തുറക്കുന്നത്‌. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നു മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ്‌ ഡാം തുറന്നത്‌.
ചെറുതോണി, കുളമാവ്‌ അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു അണക്കെട്ട്‌ എന്നിവ ചേര്‍ന്നതാണ്‌ ഇടുക്കി ജലൈവദ്യുത പദ്ധതി. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഡാമില്‍ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്‌ തുറക്കുന്നത്‌. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ്‌ പെരിയാറിനു കുറുകെ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here