പ്രളയത്തിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. പ്രളയബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി പാസ്പോർട്ടിന് അപേക്ഷിക്കാൻ കഴിയുക.
ഓഗസ്റ്റ് 28 വരെയാണ് പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്. പോലീസ് എഫ്ഐആറും അതിന്റെ ഇംഗ്ലീഷ് തർജമയും പാസ്പോർട്ട് കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പിൽ എത്തേണ്ടത്. മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾക്ക് രേഖകൾ നഷ്ടമായിട്ടുണ്ട്.
ഞായറാഴ്ച കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകൾ വഴി ഇതുവരെ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു