തിരുവനന്തപുരം: ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്, ഗവർണർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ എം.ബി.രാജേഷ്. കൊവിഡ് കാലത്താണ് കൂടുതൽ ഓർഡിനൻസുകൾ ഇറക്കേണ്ടി വന്നത്.
രാജ്യത്ത് ഒരു വർഷം 21 ദിവസം മാത്രം സഭ ചേർന്ന സംസ്ഥാനങ്ങളുണ്ട്. സർക്കാരും – ഗവർണറും തമ്മിലുള്ള കാര്യങ്ങളിലും ഓർഡിനൻസുകൾ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല. കേരളത്തിൽ നിയമ നിർമ്മാണത്തിന് മാത്രം 21 ദിവസം സഭ ചേർന്നുവെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. അസാധാരണ സാഹചര്യത്തിൽ നിയമനിർമ്മാണത്തിനായി തിങ്കളാഴ്ച മുതൽ 10 ദിവത്തേക്ക് നിയമസഭ സമ്മേളനം ചേരുമെന്നും സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു.