അലോപ്പതി ചികിത്സാ ശാഖയെപ്പറ്റി തെറ്റിധാരണകൾ പരത്തുന്നത് ഒഴിവാക്കണമെന്ന് യോഗാചാര്യൻ ബാബാ രാംദേവിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. രാംദേവിന്റെ കോവിഡ് വാക്സിൻ വിരുദ്ധ പരാമർശങ്ങൾക്കെതിരായ ഹർജി കേൾക്കവെയാണ് കോടതിയുടെ ഈ നിർദേശം.
പതഞ്ജലി ആയുർവേദ കന്പനി നിർമിച്ച കൊറോണിൽ മരുന്നിനെപ്പറ്റിയുള്ള അശാസ്ത്രീയ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ പറഞ്ഞ കോടതി, ആയുർവേദത്തിന്റെ മഹത്വം നിലനിർത്താനാണ് തങ്ങളുടെ ശ്രമമെന്ന് വ്യക്തമാക്കി.
എന്നാൽ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും രാംദേവ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും കോവിഡ് വന്നത് അലോപ്പതിയുടെ പരാജയമാണെന്ന രാംദേവിന്റെ പ്രസ്താവന വിവാദമായിരുന്നു