കാക്കനാട്: സീറോ മലബാർ സഭാ മെത്രാന്മാരുടെ സിനഡ് നാളെ മുതൽ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടങ്ങും. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സിനഡിൽ സഭയിലെ എല്ലാ ബിഷപ്പുമാരും സംബന്ധിക്കും.
നാളെ രാവിലെ ഹൊസ്സുർ രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ ധ്യാനചിന്തകൾ പങ്കുവയ്ക്കും. തുടർന്ന് മെത്രാന്മാർ പ്രാർത്ഥനയിലും നിശ്ശബ്ദതയിലും സിനഡിനായി ഒരുങ്ങും. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാർ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷീക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകളാണ് സിനഡിൽ പ്രധാനമായും നടക്കുക.