മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

0

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. കോൺഗ്രസിലെ അവഗണന സഹിക്കാനാകാതെയാണ് മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടത്. താൻ പല വിഷയങ്ങളും പാർട്ടിക്കുള്ളിൽ ഉയർത്തിയിരുന്നെങ്കിലും അവയൊന്നും ചർച്ച ചെയ്തില്ലെന്ന് സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുന്നു.

പാർട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയിൽ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചിരുന്നു. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് നേരത്തേ രാജിവച്ചിരുന്നു. കോൺഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നേതാവ് ഗുലാം നബി ആസാദ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രയാസകരമായ ഘട്ടത്തിൽ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൻറെ തല മുതിർന്ന നേതാവാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിൽ കോൺഗ്രസിൻറെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജ വച്ചതിന് തൊട്ടു പിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളിൽ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ൻറെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here