ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) അധികൃതർ മാനസിക പീഡിപ്പിച്ചുവെന്ന അരോപണവുമായി വനിതാ പ്രഫസർ.
എട്ട് മാസം ഗർഭിണിയായ തനിക്ക് സർവകലാശാല അധികൃതരുടെ പക്കൽ നിന്ന് കൊടിയ മാനസിക, വൈകാരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ഇത് ശാരീരകമായി തളർത്തിയെന്നും പരാതിക്കാരിയായ അധ്യാപിക പറഞ്ഞു. മാനസിക സംഘർഷത്തെ തുടർന്ന ക്വാർട്ടേസിൽ മയങ്ങിവീണെന്ന് പറഞ്ഞ യുവതി, തന്റെ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മേലധികാരികൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്ന് മുന്നറിയിപ്പ് നൽകി.
പരാതിക്കാരിക്ക് പിന്തുണയുമായി സർവകലാശാല അധ്യാപക സംഘടന രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ജെഎൻയു അധികൃതർ പ്രതികരിച്ചിട്ടില്ല.