തിരുവനന്തപുരം: ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി വനാതിർത്തിയിൽ തന്പടിച്ച ആനക്കൂട്ടത്തെ കാട്ടിലേക്ക് അയയ്ക്കാൻ വനം വകുപ്പ് കുങ്കിയാനകളെ എത്തിക്കും. കാട്ടാനകളെ തുരത്താൻ നേരത്തെ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് കുങ്കിയാനകളെ എത്തിക്കുന്നത്.
വിക്രം, ഭരത് എന്നീ ആനകളെയാണ് എത്തിക്കുന്നത്. വയനാട്ടിലെ ജനവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടിയവയാണ് ഈ ആനകൾ.
വിക്രം മൂന്നു പേരെ കൊന്നിട്ടുമുണ്ട്. ഇവയ്ക്ക് മുത്തങ്ങ ആന ക്യാന്പിൽ വച്ച് കുങ്കിയാന പരിശീലനം നൽകിയിരുന്നു. കുറുക്കൻ മൂലയിൽ കടുവ ഇറങ്ങിയ വേളയിലും തെരച്ചിലിന് ഉപയോഗിച്ചത് ഒരുകാലത്ത് അപകടകാരികളായിരുന്ന ഈ ആനകളെയായിരുന്നു.