പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പോത്താനിക്കാട് പോലീസ് സറ്റേഷൻ പരിധിയിലാണ് സംഭവം.
പഠനത്തിൽ മോശമായ കുട്ടിയെ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മേൽനോട്ടത്തിൽ കൗൺസലിംഗ് നടത്തിയപ്പോൾ ലൈംഗിക ചൂഷണം നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പോത്താനിക്കാട് പോലീസ് കേസ് എടുത്തിരുന്നു.
തുടക്കത്തിൽ പോലീസ് അന്വേഷണം ശക്തമായിരുന്നു. പിന്നീട് കേസ് അന്വേഷണം നിലച്ചമട്ടാണെന്ന് നാട്ടുകാർ പറയുന്നു.
വിജയ് ബാബു പ്രതിയായ ലൈംഗീക കേസിൽ പ്രതിയെ പിടികൂടാൻ ഇന്റർപോളിനെ വരെ ഇടപെടുത്തി നാട്ടിൽ എത്തിച്ച അതേ കേരളാ പോലീസ് തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്. ഒരേയൊരു വിത്യാസം മാത്രം ഈ കുട്ടിയോ കുടുംബക്കാരോ ഒരു സെലിബ്രിറ്റിയും അല്ല എന്നത് . പല സ്ത്രീകളുമായും ബന്ധമുണ്ടന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ആദ്യഭാര്യ ഡിവോഴ്സ് വാങ്ങി രക്ഷപ്പെട്ടത് എന്ന് പ്രതിയുടെ വീട്ടുകാർ തന്നെ സമ്മതിക്കുന്നു .