പൈലറ്റ് പരിശീലനത്തിനിടെയുള്ള ആരോഗ്യ പരിശോധനയിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി പ്രത്യേക മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഡിജിസിഎ.
പൊതുവായ പരിശോധനാ മുറകൾ കൂടാതെ ട്രാൻസ് വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ആരോഗ്യ പരിശോധന ഓരോ വ്യക്തിയുടെയും ശാരീരിക-മാനസിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയായിരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.
പ്രാഥമിക പരിശോധന നടത്തുന്ന ഡോക്ടർ താൽകാലികമായി പരാജയപ്പെട്ടു എന്ന രേഖപ്പെടുത്തുമെങ്കിലും ട്രാൻസ് വിദ്യാർഥികൾക്ക് വായുസേന ബോർഡിംഗ് സെന്ററിൽ വച്ച് നടത്തുന്ന വിശദ പരിശോധനയ്ക്ക് ഉറപ്പായും അവസരം നൽകുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. വിദ്യാർഥിയുടെ ഹോർമോണ്‍ തെറാപ്പി അടക്കമുള്ള ചികിത്സാ ചരിത്രം പരിശോധിക്കും.
മലയാളിയായ ട്രാൻസ്ജെൻഡർ പൈലറ്റ് വിദ്യാർഥി ആദം ഹാരി ആരോഗ്യ പരിശോധനയിലെ വിവേചനം ചൂണ്ടിക്കാട്ടി പരാതി ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ പുതിയ നീക്കം.