പനാജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഗോവ പോലീസ്. സൊനാലിക്ക് നൽകിയ മദ്യത്തിൽ മാരകമായ മയക്കുമരുന്നായ എംഡിഎംഎ (മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ) കലർത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിലാണ് പ്രതികൾ പോലീസിനോട് ഇക്കാര്യം അറിയിച്ചത്. പാർട്ടിക്ക് മുൻപായി മദ്യകുപ്പിൽ 1.5 ഗ്രാം എംഡിഎംഎ കലർത്തി. ഈ കുപ്പിയിൽനിന്നാണ് സോനാലി കുടിച്ചതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. സൊനാലിയും സഹായികളായ സുധീർ സാംഗ്വാനും സുഖ്വീന്ദർ വാസിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സൊനാലി സഹായികൾക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.