സർവീസിൽ നിന്നു പിരിച്ചുവിട്ട സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.ശ്രീമോനെ സർക്കാർ തിരിച്ചെടുത്തു

0

കേസുകളിൽ അനാവശ്യമായി ഇടപെട്ട സംഭവത്തെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം സർവീസിൽ നിന്നു പിരിച്ചുവിട്ട സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.ശ്രീമോനെ സർക്കാർ തിരിച്ചെടുത്തു. കാസർകോട് ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടറായാണ് നിയമനം. മന്ത്രി ജി.ആർ.അനിലിനോടു കയർത്ത് സംസാരിച്ച വട്ടപ്പാറ പൊലീസ് ഇൻസ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോന്റെ നിയമന ഉത്തരവും വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റേതാണ് ഉത്തരവ്.

കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐ ആയിരിക്കുമ്പോഴാണ് ശ്രീമോനെ പിരിച്ചുവിട്ടത്. തൊടുപുഴ സിഐ ആയിരിക്കെ ‌ശ്രീമോൻ വസ്തു ഇടപാട് കേസിൽ എതിർകക്ഷിക്കു വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിക്കു നൽകിയ പരാതി. ശ്രീമോനെതിരായ മുപ്പതോളം പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസ് ഐജിക്കു നിർദേശം നൽകിയിരുന്നു.

വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ് 1000 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. തുടർന്ന് സസ്പെൻഡ് ചെയ്യാനും 5 മാസത്തിനുള്ളിൽ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. തുടർന്നായിരുന്നു സർവീസിൽ നിന്നു പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. ശ്രീമോൻ നൽകിയ അപ്പീലിൽ ഐജി വിജയ് സാഖറെ അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here