ഒമാനിൽ നിരോധിത വർണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതർ പിടിച്ചെടുത്തു. എൽജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദർശിപ്പിച്ച കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പൊതു മര്യാദകൾക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തതെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
സ്വവർഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉൽപ്പന്നങ്ങൾ സൗദി അറേബ്യയിലും നേരത്തെ അധികൃതർ പിടിച്ചെടുത്തിരുന്നു