ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ക്ലാർക്കിന്‍റെ വസതിയിൽ നിന്ന് സാന്പത്തിക തട്ടിപ്പ് അന്വേഷണ സംഘം കണക്കിൽപ്പെടാത്ത 85 ലക്ഷം രൂപ കണ്ടെത്തി. റെയ്ഡിനിടെ അന്വേഷണവിധേയനായ ക്ലാർക്ക് വിഷദ്രാവകം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പിലെ യുഡി ക്ലാർക്കായ ഹിറോ കെസ്വാനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കെസ്നിവാനിയുടെ നില ഗുരുതരമല്ല.
റെയ്ഡിനായി പോലീസ് കെസ്‌വാനിയുടെ ആഢംബര ഫ്ലാറ്റിലെത്തിപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കാൻ മുതിരുകയും ചെയ്തിരുന്നു. ഈ ശ്രമങ്ങൾ വിഫലമായതോടെയാണ് കെസ്‌വാനി റെയ്ഡിനിടെ ശുചിമുറയിൽ കയറി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
50,000 രൂപ മാസ ശന്പളം കെസ്വാനിക്ക് കോടികൾ വിലമതിക്കുന്ന സ്വത്തുവകകളുണ്ടെന്നും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അവയെല്ലാം അഹിത മാർഗങ്ങളിലൂടെ സന്പാദിച്ചതാണെന്നും പോലീസ് അറിയിച്ചു.