പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സ്ഥലം മാറ്റം. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഓഫീസില്‍ ഇല്ലാതിരുന്ന എഞ്ചിനീയറെയാണ് സ്ഥലം മാറ്റിയത്.
പൂജപ്പുര അസിസ്റ്റന്റ് എഞ്ചിനീയര്‍ മംമ്ദയെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. അനുമതി ഇല്ലാതെ ഓഫീസില്‍ നിന്നും വിട്ടുനിന്നുവെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഫീസില്‍ ജീവനക്കാര്‍ എത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മിന്നല്‍ പരിശോധന.
പൂജപ്പുരയിലെ പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം അസി.എഞ്ചിനീയറുടെ ഓഫീസിലാണ് ഓഗസ്റ്റ് 29ന് മന്ത്രി സന്ദര്‍ശനം നടത്തിയത്. നാല് ഉദ്യോഗസ്ഥരില്‍ മന്ത്രി എത്തിയപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്.
അസി.എഞ്ചിനിയറും ഓവര്‍ സിയറും അവധിയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും രേഖകളൊന്നും തന്നെ ഓഫിസില്‍ ഇല്ലായിരുന്നു. അറ്റഡന്‍സ് ബുക്കോ മൂവ്മെന്റ് രജിസ്റ്റോ ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ചീഫ് എഞ്ചിനീയറോട് അടിയന്തര റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപെടുകയായിരുന്നു.