ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്റെ ജീവിതകഥ എഴുതിയ സന്തോഷത്തിലാണ് ഭാവികമഹേശ്വരി എന്ന പതിമൂന്നുകാരി

0

ഭാവികമഹേശ്വരി എന്ന പതിമൂന്നുകാരി ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്റെ ജീവിതകഥ എഴുതിയ സന്തോഷത്തിലാണ്. എട്ടാം ക്ലാസുകാരിയായ ഭാവിക സൂറത്ത് സ്വദേശിനിയാണ്. മോട്ടിവേഷണൽ സ്പീക്കർ, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ ഈ കൊച്ചുമിടുക്കി ഉത്തരേന്ത്യൻ സാംസ്കാരിക വേദികളിൽ അറിയപ്പടുന്ന താരം കൂടിയാണ്.

‘എനിക്ക് ഇന്ത്യൻ എക്സലൻസി അവാർഡ് നൽകിയത് ഡൽഹിയിൽ വെച്ചായിരുന്നു. ആ സമയത്ത് രാഷ്ട്രപതിഭവൻ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. എൻഡിഎയുടെ സ്ഥാനാർഥിയായി മുർമുജിയുടെ പേര് പ്രഖ്യാപിച്ചതേയുണ്ടായിരുന്നുള്ളൂ. എന്റെ അച്ഛനാണ് മുർമുജിയെപ്പറ്റി പറഞ്ഞുതന്നത്. അവർ വളർന്നുവന്ന സാഹചര്യവും ജീവിതത്തിൽ അഭിമുഖീകരിച്ച ദുരന്തങ്ങളും വിദ്യാഭ്യാസപ്രവർത്തനങ്ങളുമെല്ലാം അറിഞ്ഞപ്പോൾ മുർമുജിയെപ്പറ്റി കൂടുതൽ അറിയാൽ ആകാംക്ഷയുണ്ടായി. ആദ്യം പോയത് ദര്യാങ്കജ് മാർക്കറ്റിലേക്കാണ്. മുർമുജിയെപ്പറ്റിയുള്ള പുസ്തകങ്ങൾ ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവരെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ഒരു പുസ്തകവും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ ഇന്റർനെറ്റിൽ മുർമുജിയെപ്പറ്റി തിരഞ്ഞെങ്കിലും കാര്യമായിട്ടൊന്നും ലഭിച്ചില്ല. അപ്പോൾ ഞാൻ ചിന്തിച്ചത് മുർമുജിയെപ്പറ്റിയുള്ള പുസ്തകം രചിക്കുന്നതിനെക്കുറിച്ചാണ്. ഒരുപാട് പേർക്ക് ഈ പുസ്തകം ഗുണം ചെയ്തേക്കാം. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ ശേഖരിച്ചു. അച്ഛനാണ് രാഷ്ട്രപതിയെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ശേഖരിച്ചു തന്നത്”, ഭാവിക തന്റെ പുസ്തകരചനയ്ക്കു പിന്നിലെ അധ്വാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

രാമകഥ എഴുതി പ്രസിദ്ധീകരിക്കുകയും പുസ്തകം വിറ്റുകിട്ടിയ അമ്പത്തിരണ്ട് ലക്ഷം രൂപ രാമക്ഷേത്രം നിർമിക്കുന്നതിനായി സംഭാവനയായി നൽകുകയും ചെയ്തിട്ടുണ്ട് ഭാവിക.

പഠനത്തോടൊപ്പം മോട്ടിവേഷണൽ ക്ലാസുകളും എഴുത്തും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്ന ഭാവിക പറയുന്നു- ”ഞാനും എന്റെ അനിയനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ പഠനസമയം കഴിഞ്ഞാൽ മറ്റുകാര്യങ്ങൾക്ക് ധാരാളം സമയമുണ്ട്”, സൂറത്തിലെ സ്കൂൾ നടത്തുകയാണ് ഭാവികയുടെ പിതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here