അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകൻ കൂവോട്ടെ കല്ലാവീട്ടിൽ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ ബാത്ത്റൂമിൽ പോയ വിനോദ്കുമാർ തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പരേതനായ അത്തിലാട്ട് ഗോവിന്ദൻ-കെ.വി.കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണവേണി(തപാൽ വകുപ്പ്), ഏകമകൾ സിയാലക്ഷ്മി(കേന്ദ്രീയ വിദ്യാലയ രണ്ടാംക്ലാസ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: വിമൽകുമാർ(കൂവോട്), ബിന(പടപ്പേങ്ങാട്).
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകുന്നേരം കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ സംസ്‌ക്കരിക്കും. വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപകനായ വിനോദ്കുമാർ നേരത്തെ ഇടുക്കി രാജകുമാരിയിലും പിന്നീട് കുറുമാത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലും ജോലി ചെയ്തിരുന്നു, രണ്ടുവർഷത്തോളമായി ടാഗോർ വിദ്യാനികേതനിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്.