ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്‌സായിരുന്നു

0

വെസ്റ്റ് ഇൻഡീസിനെതിരായി ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് അർധസെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്‌സായിരുന്നു.

നല്ല തുടക്കത്തിനുശേഷം ഓപ്പണർ റോളിലെത്തിയ സൂര്യകുമാർ യാദവ് മടങ്ങുകയും പിന്നീട് വന്നവരാരും പിടിച്ചു നിൽക്കാതിരിക്കുകയും ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്‌സിനെ രോഹിത് ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്ക് ആഞ്ഞടിച്ചതോടെ വിൻഡീസിന് മു്ന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്താൻ ഇന്ത്യക്ക് കഴിഞ്ഞു.

അർധസെഞ്ചറി നേടിയാണ് രോഹിത് ടീമിലേക്കുള്ള ‘തിരിച്ചുവരവ്’ ആഘോഷമാക്കിയത്. 44 പന്തുകൾ നേരിട്ട രോഹിത് നേടിയത് 64 റൺസ്. 35 പന്തുകളിൽ താരം അർധസെഞ്ചറി പൂർത്തിയാക്കി. ഏഴ് ഫോറുകളും രണ്ട് സിക്‌സുമാണ് രോഹിത് ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്.

മികച്ച ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിയ രോഹിത് ട്വന്റി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ ആഴ്ചയാണ് ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിൽ ട്വന്റി20 സ്‌കോറിൽ രോഹിത് ശർമയെ മറികടന്നത്. രോഹിതിനെതിരെ 20 റൺസ് മാത്രമായിരുന്നു ഗപ്ടിലിന് അധികമായുണ്ടായിരുന്നത്. അർധസെഞ്ചറിയോടെ രോഹിത് വീണ്ടും ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. ട്വന്റി20യിൽ 129 മത്സരങ്ങൾ കളിച്ച രോഹിത് ശർമ 3443 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഗപ്ടിലിന് 3399 റൺസുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിനു പിന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയുമുണ്ട്. 3,308 റൺസാണു വിരാട് കോലി നേടിയത്. അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങും ഓസ്‌ട്രേലിയ ക്യാപ്റ്റൻ ആരൺ ഫിഞ്ചുമാണ് ട്വന്റി20 റൺ വേട്ടയിൽ കോലിക്കു പിറകിലുള്ള താരങ്ങൾ. ട്വന്റി20യിൽ 50 നു മുകളിൽ സ്‌കോറുകൾ കൂടുതലുള്ള താരമെന്ന നേട്ടത്തിൽ കോലിയെ രോഹിത് പിന്നിലാക്കി. രോഹിത് ശർമ 31 തവണ 50 റൺസ് പിന്നിട്ടപ്പോൾ കോലി 30 വട്ടമാണ് 50 കടന്നത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം (27) കോലിക്കു തൊട്ടുപിന്നിലുണ്ട്.

ഒന്നാം ട്വന്റി20യിൽ 68 റൺസിന്റെ ഉജ്വലജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 20 ഓവറിൽ 8ന് 122 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് (19 പന്തിൽ 41*) ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. കാർത്തിക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here