പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായുള്ള തിരച്ചിലിനിടെ പോലീസ് അതിക്രമം നടത്തിയതായി പരാതി

0

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായുള്ള തിരച്ചിലിനിടെ പോലീസ് അതിക്രമം നടത്തിയതായി പരാതി. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായാണ് പോലീസ് വിധവയായ ഖദീജയുടെ വീട്ടിലെത്തിയത്. പൈവള്ളികയിലെ വീട്ടിൽ പോലീസ് എത്തിയത് അസമയത്താണെന്നും വീട് അടിച്ചു തകർത്തെന്നുമാണ് പരാതി. കുടിവെള്ള പൈപ്പ് അടിച്ചു തകർത്തെന്നും വൈദ്യുതി ഫ്യൂസ് ഊരി എറിഞ്ഞെന്നും പരാതിയിൽ പറയുന്നു. എസ്.ഐ മുതൽ ഡി.വൈ.എസ്.പി വരെയുള്ളവർക്കെതിരെയാണ് ഖദീജ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായുള്ള തിരച്ചിലിനിടെ പോലീസ് അതിക്രമം നടത്തിയതായി പരാതി 1

കേസുമായി ബന്ധപ്പെട്ട്കഴിഞ്ഞ ദിവസം പൈവളികെ സ്വദേശി അബ്ദുള്‍ റഷീദ് പിടിയിലായിരുന്നു. അബൂബക്കർ സിദ്ദിഖിനെ മർദിച്ചു കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് പിടിയിലായ അബ്ദുള്‍ റഷീദ്. കർണാടക–കേരള അതിർത്തിയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്നിട്ട് 20 ദിവസം കഴിഞ്ഞാണ് ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്.

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായുള്ള തിരച്ചിലിനിടെ പോലീസ് അതിക്രമം നടത്തിയതായി പരാതി 2

ജൂൺ 27 ഞായറാഴ്ചയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് പിടിയിലായത്. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ദുബായിലേക്ക്‌ ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.

സഹോദരനെയും സുഹൃത്തിനെയും കസ്റ്റ‍ഡിയിൽവച്ചാണ് സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്നു പറഞ്ഞ് സിദ്ദിഖിനെ ജൂൺ 27 ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റികൊണ്ടുപോയി. ഞായറാഴ്ച രാത്രിയോടെയാണ്‌ കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here