നിര്‍ത്തലാക്കിയ ഗോതമ്പിന് പകരം 1000 മെട്രിക്ക് ടണ്‍ റാഗി കേന്ദ്രത്തോട് ആവശ്യപ്പെട്ടു- ജി.ആര്‍ അനില്‍

0

കോഴിക്കോട് :സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലുള്ള 57 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയതിനു പകരമായി ഗോതമ്പിന്റെ വിലയ്ക്ക് റാഗി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാർ ആവശ്യപ്പെട്ടുവെന്ന് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍.
ജീവിതശൈലി രോഗങ്ങളുള്ള നിരവധിപേര്‍ അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കുന്നവരാണ്. ഇവരെ ബുദ്ധിമുട്ടിലാക്കിയ നടപടിയാണ് ഒരു വര്‍ഷത്തേക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയത്. അത് കണക്കിലെടുത്താണ് ആദ്യഘട്ടമായി 1000 മെട്രിക്ക് ടണ്‍ റാഗി സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 1000 മെട്രിക്ക് ടണ്‍ വെള്ളക്കടലയും(കാബൂളിക്കടല) ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞതായും മന്ത്രി അറിയിച്ചു.

ഭക്ഷ്യ-പൊതുവിതരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധിയില്‍പ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 36,000 പേര്‍ താമസിക്കുന്ന 900-ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി അരിവിഹിതം കുറച്ചുമാസമായി ലഭിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here