പാറ്റ്ന: ബിഹാറിലെ എട്ട് ജില്ലകളിലായി മിന്നലേറ്റ് 17 പേർ മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബിഹാറിൽ വലിയ നാശനഷ്ടമാണുണ്ടായത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സഹായധനം എത്രയും വേഗം കൈമാറണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഒഡിഷയിലും ഇടിമിന്നലേറ്റ് നാലുപേരും മരിച്ചു.