സേലം: ചന്ദനക്കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മൂത്ത സഹോദരൻ മാദയ്യൻ (75) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സേലത്തെ സർക്കാർ മെഡിക്കൽ കോളജിൽ ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
കൊലക്കേസുമായി ബന്ധപ്പെട്ട് സേലം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ, കടുത്ത നെഞ്ചുവേദനയെത്തുടർന്ന് മേയ് ഒന്നിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോറസ്റ്റ് റേഞ്ചർ ചിദംബരത്തെ കൊലപ്പെടുത്തിയ കേസിൽ 1987ൽ ഈറോഡിലെ ബംഗലാപുദുർ പൊലീസ് അറസ്റ്റ് ചെയ്ത മാദയ്യൻ, കഴിഞ്ഞ 34 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു