നഴ്സിംഗ് വിദ്യാർത്ഥിനികൾ ടോയ്ലെറ്റിലിരുന്ന് സ്വയംഭോഗം ചെയ്യുകയാണോ എന്ന് സംശയം; രണ്ട് പെൺകുട്ടികൾ ഒരുമിച്ചു നടന്നാൽ ലെസ്ബിയനെന്നും ആരോപണം; ഓസ്ട്രേലിയയിൽ നിന്നും പ്രസവത്തിനെത്തിയ നഴ്സ് ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജിലെ കുട്ടികൾക്ക് രക്ഷയായത് ഇങ്ങനെ

0

ആലപ്പുഴ: ചേർത്തലയിലെ എസ്.എച്ച് നഴ്സിങ് കോളേജിലെ ബി.എസ്.സി വിദ്യാർത്ഥികൾ നാളുകളായി കടുത്ത മാനസിലാക് പീഡനമാണ് നേരിടുന്നതെന്ന് കടുത്ത മാനസിക പീഡനമെന്ന് കേരള നഴ്സിങ് കൗൺസിൽ തന്നെ സ്ഥിരീകരിച്ചു. എന്നത് ഇപ്പോൾ വിദ്യാർത്ഥിനികൾ ഒന്നടങ്കം പരാതിപ്പെട്ട കോളേജിലെ പ്രധാനിക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നതാണ് ഉയർന്ന് വരുന്ന ചോദ്യം. നാളെ ആരോഗ്യസർവ്വകലാശാല പ്രതിനിധികളുടെയും നഴ്സിങ് കൗൺസിൽ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ചേരുന്ന പി.ടി.എ യോഗത്തോടെ കോളേജിൽ ശുദ്ധികലശം നടക്കുന്നമെന്നാണ് വിവരം.

വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതാ മേരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്ന് മാനേജ്മെന്റിനും ബോധ്യമായി. ഈ സാഹചര്യത്തിൽ അവരെ സ്ഥാനത്ത് നിന്ന് നീക്കിയതായുള്ള അറിയിപ്പ് പി.ടി.എ യോഗത്തിൽ മാനേജ്മെന്റ് അറിയിക്കുമെന്നാണ് വിവരം. അത്രത്തോളം രൂക്ഷമായ കടുത്ത പരാതിയാണ് നഴ്സിങ് കൗൺസിൽ പ്രതിനിധികളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വൈസ് പ്രിൻസിപ്പലിനെതിരായ പരാതികൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെട പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ…. എന്നും മുഖത്ത് നോക്കി ചോദിക്കും.

മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേർക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിൻസിപ്പലിനെന്നും വിദ്യർത്ഥിനികൾ ആരോപിക്കുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവർക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്.

ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. നിത്യസംഭവമായ ഇത് അവിചാരിതമായി ഒരു യുവതി കാണാനിടയായതാണ് ഇപ്പോൾ എസ്.എച്ചിലെ വിദ്യാർത്ഥിനികൾക്ക് രക്ഷയായത്. രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വ്ദേശിയായ യുവതി ഓസ്ട്രേലിയയിൽ നഴ്സാണ്.

പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയപ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു.

ടോയ്ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു. ഇതാണ് എസ്.എച്ചിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് പോലും അപരിചിതയായ ഈ നേഴ്സാണ് ദുരത്തിൽ നിന്നും ഒരുകൂട്ടം വിദ്യാർത്ഥിനികൾക്ക് രക്ഷകയായിരിക്കുന്നത്. വീഡിയോ കണ്ടതോടെ നഴ്സിങ് കൗൺസിൽ മൂന്നംഗം അന്വേഷണ സമിതിയെ നിയോഗിച്ചു. ഇവർ ഈമാസം ആറിനാണ് കോളേജിൽ പരിശോധനയ്ക്ക് എത്തിയത്. പതിവ് പോലെ വിദ്യർത്ഥികളുടെ ക്ഷേമവും തിരക്കി. ആർക്കും പരാതിയില്ല. വിഷയങ്ങൾ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാൽ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വർഷ വിദ്യാർത്ഥിനികൾ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയിൽ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. തുടർന്ന് വൈസ് പ്രിൻസിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.

മോശപ്പെട്ട ഭക്ഷണമാണ് നൽകുന്നത്. ലൈറ്റിട്ടാൽ പോലും ഫൈൻ അടിക്കും. മുറികളിൽ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കൽ ഇതേ കുറിച്ച് പരാതി നൽകിയപ്പോൾ ഇരുട്ട് മുറിയിലേക്ക് മാറ്റി. കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാർക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേ തുടർന്ന് ചില വീട്ടുകാർ പ്രശ്നുമണ്ടാക്കാൻ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് വിദ്യാർത്ഥിനികൾ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്സിങ് കൗൺസിലിന് കുട്ടികൾ മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here