വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യമായി അതിജീവിത ഹൈക്കോടതിയെ സമീപ്പിച്ചു. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും ആവശ്യം. കേസ് നാളത്തേക്ക് മാറ്റി. വിജയ്ബാബു നാട്ടിലെത്തിയ ശേഷം അറസ്റ്റ് പോരെ എന്ന് കോടതി ചോദിച്ചു. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഈ മാസം 22നാണ് യുവതി പോലീസിനെ സമീപിച്ചിരുന്നത്. തുടർന്ന്, ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. തുടര്‍ന്ന്നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് എറണാകുളം സൌത്ത് പോലീസ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. ഇയാൾ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
എന്നാല്‍ പരാതിക്കാരിയായ നടി വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചു