തിരുവനന്തപുരം: പട്ടാപ്പകൽ മോഷണം നടത്തിയെന്ന് ആരോപിച്ച് യുവതിക്ക് ക്രൂര മർദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് നടുറോഡിൽ യുവതിക്ക് ക്രൂര മർദനം ഏൽക്കേണ്ടിവന്നത്. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത് വള മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവതിയെ മർദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് എടുത്തു.
മർദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തിൽ പ്രകോപിപ്പിച്ചെന്നും ഉപദ്രവം സഹിക്ക വയ്യാതെയാണ് യുവതിയെ മർദ്ദിച്ചതെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയായ മീനു പറയുന്നത്. ആക്രണത്തിന് ഇരയായ ശോഭയെ മീനു ചെരിപ്പൂരി അടിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ തന്റെ മൊബൈൽ ഫോൺ കാണാതായതുകൊണ്ട് ബ്യൂട്ടിപാർലറിന് സമീപം അതു തിരയുകയായിരുന്നവെന്നാണ് ശോഭ പറയുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. മീനു യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതിയെ തുടരെ മർദ്ദിക്കുന്നത്. ഇവരുടെ വസ്ത്രം വലിച്ചുകീറുന്നതായും വീഡിയോയിൽ കാണാം.