സുബൈർ വധം; ആക്രമികളെത്തിയത് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ കാറിൽ

0

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കാറിലെന്ന് സൂചന.

കെഎല്‍ 11 എആര്‍ 641 എന്ന നമ്പരിലുള്ള കാറാണ് ബൈക്കിനെ ഇടിച്ചിട്ടത്. ഈ നമ്പരിലുള്ള കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി.

രണ്ട് കാറുകളിലാണ് ആക്രമി സംഘമെത്തിയത്. കൃത്യത്തിന് ശേഷം ഈ കാര്‍ ഉപേക്ഷിച്ചാണ് സംഘം രക്ഷപെട്ടത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

പാലക്കാട്ട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കുത്തിയത്തോട് സ്വദേശി സുബൈർ(43)നെയാണ് ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മോസ്ക്കിൽ നിന്നും നിന്നും നിസ്ക്കാരത്തിന് ശേഷം പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ നിന്ന് വീണുണ്ടായ നിസാര പരിക്കൊഴിച്ചാൽ സുബൈറിന്‍റെ പിതാവിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല.

ഇക്കഴിഞ്ഞ നവംബർ 15 ന് രാവിലെയാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പ്രവർത്തകരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here