കീവ്: ഒരു മാസത്തോട് അടുക്കുന്ന യുദ്ധത്തിൽ റഷ്യയുടെ 15,300 ഭടന്മാരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുടെ 509 ടാങ്കുകൾ, 1,556 കവചിത വാഹനങ്ങൾ, 252 പീരങ്കി സംവിധാനങ്ങൾ, 80 റോക്കറ്റ് വിക്ഷേപണ യൂണിറ്റുകൾ, 45 വ്യോമ പ്രതിരോധ യൂണിറ്റുകൾ, 99 വിമാനങ്ങൾ, 123 ഹെലികോപ്റ്ററുകൾ തുടങ്ങിയവയും നശിപ്പിച്ചു. യുക്രെയ്ന്‍റെ അവകാശവാദങ്ങൾ പരിശോധിച്ചിട്ടില്ല.
തങ്ങളുടെ 498 സൈനികർ മാത്രമാണു മരിച്ചിട്ടുള്ളതെന്നാണ് റഷ്യ നേരത്തേ അറിയിച്ചത്. അതേസമയം റഷ്യയുടെ 7,000 സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യുഎസിന്റെ അനുമാനം. ഫെബ്രുവരി 24നാണ് റഷ്യ അധിനിവേശം തുടങ്ങിയത്.